കയ്പയ്ക്ക അഥവാ പാവയ്ക്കയെ വർണിക്കുന്ന മനോഹരമായൊരു ശ്ലോകമാണ് "പാടത്തിൻ കര"എന്നാരംഭിക്കുന്ന മുക്തകം -
"വയലിന്റെ കര മുഴുവനും നീല നിറമാകത്തക്ക തരത്തിലും വേലിക്ക് ആഘോഷമാകുന്ന രീതിയിലും ആടിത്തൂങ്ങിയലഞ്ഞുകൊണ്ട് ലോകത്തിന്റെ സുകൃതമാണോ എന്ന് തോന്നുമാറ് നിൽക്കുന്ന അല്ലയോ കയ്പവള്ളിയുടെ കിടാങ്ങളേ , അമൃതിന്റെ അഹങ്കാരത്തപ്പോലും മറികടക്കാൻ കഴിവുള്ള നിങ്ങൾ എന്റെ കൈയിലേക്ക് വേഗം വരിക "
കവി കയ്പക്കയിൽ മനുഷ്യത്വം കൽപിച്ചിരിക്കുന്നു. കയ്പ്പവല്ലിയുടെ കിടാങ്ങളെ എന്ന് വിളിക്കുമ്പോൾ ഈ തോന്നൽ നമുക്ക് അനുഭവപ്പെടുന്നു.. പ്രകൃതിയാകുന്ന അമ്മയുടെ പുണ്യമായാണ് പാവക്കയെ കാണുന്നത്..അമൃതിനെ പോലെ പാവയ്ക്കാ ഔഷധ ഗുണമുള്ളതും ആയുസ്സിന് ബലം നൽകുന്നതുമാണ്.പാവയ്ക്കായെ കുട്ടികൾക്ക് തുല്യമായാണ് കവി കാണുന്നത്.. കുട്ടികൾ വീടിന് സുകൃതമാണ്,പുണ്യമാണ്. അതുപോലെ വേലിക്കൊരാഘോഷമാണ് പാവയ്ക്കാ.. കുട്ടികളുടെ മുൻപിൽ മുതിർന്നവരുടെ അഹങ്കാരത്തിന് യാതൊരു സ്ഥാനവുമില്ല... അതുപോലെയാണ് അമൃതിന്റെ അഹങ്കാരത്തെ പാവയ്ക്കാ ഇല്ലാതാക്കുന്നു.. കുട്ടികളെ എടുക്കാനുള്ള ഇഷ്ടത്തെ പോലെയാണ് പാവയ്ക്കാകൂട്ടങ്ങളേ എന്റെ അടുത്തേക്ക് വരൂ എന്ന് കവി പറയുന്നത്....
ചേലപ്പറമ്പു നമ്പൂതിരി
മുക്തകം 2
നാലപ്പാട്ട് നാരായണമേനോൻ
"മനോഹരമായ കൊട്ടാരത്തിന്റെ പൂന്തോട്ടത്തിലെ കുളിർ കൽത്തറയിൽ രാജാക്കന്മാർ എത്തി വിശ്രമിക്കുകയും ലീലകളിലേർപ്പെടുകയും ചെയ്യുമ്പോൾ രാജാക്കന്മാരുടെ പരിഗണനയ്ക്കും ലാളനയ്ക്കും പാത്രമാവാൻ അവസരം ലഭിച്ചു കൊണ്ട് വളരുന്ന സുന്ദരമായ പൂവല്ലിയ്ക്കും , ആരുടെയും ശ്രദ്ധയിൽപ്പെടാതെ മതിലിന്റെ വിടവിൽ മുളച്ച് പുറത്തേക്ക് എത്തി നോക്കാൻ പാടുപെടുന്ന പാഴ് വള്ളിക്കും സൂര്യൻ തന്റെ കിരണങ്ങൾ തുല്യമായി നൽകുന്നു
അവസ്ഥ പരിഗണിക്കാതെ എല്ലാറ്റിനെയും സമഭാവനയോടെ (ഒരുപോലെ )കാണാനുള്ള സൂര്യന്റെ കഴിവിനെ ഈ മുക്തകം വെളിപ്പെടുത്തുന്നു. ജാതി, മതം, വർഗം ദേശം തുടങ്ങിയവ സാമൂഹികമായ ഉച്ചനീചത്വങ്ങൾ സൃഷ്ടിക്കുന്നു. അധികാരവർഗമെന്നും സാധാരണക്കാരെന്നും രണ്ടു വിഭാഗങ്ങൾ ഉണ്ടാകാൻ അത് കാരണമാകുന്നു..
പ്രകൃതിയുടെ സമഭാവനയാണ് ഈ മുക്തകത്തിലൂടെ നാലപ്പാട്ട് വിശദീകരിക്കുന്നത്..
സംക്ഷേപണം എന്ന കഴിവ് ഏറെ ബോധ്യപ്പെടുത്തുന്നതാണ് മുക്തകങ്ങളുടെ രചന.
'ചുരുക്കിപ്പറയുക അല്ലെങ്കിൽ സംക്ഷേപിച്ച് പറയുക ' അപ്പോഴാണ് മുത്തു പോലെ മൂല്യവും വേറിട്ട് നിൽക്കുന്നതുപോലെയുമുള്ള സൗന്ദര്യവും ദൃശ്യമാവുക.
മുക്തകങ്ങളുടെ ജീവൻ ഇപ്പോഴും നിലനിൽക്കുന്നത് അക്ഷരശ്ലോകസദസ്സുകളിലൂടെയാണ്